WELCOME TO THE WEBSITE OF S. N. T. T. I. IRINJALAKUDA * Site designed and dedicated by P. Sivadas master *
... * NEWS... * ഏവര്‍ക്കും സ്വാഗതം. HAVE A NICE DAY * ...

Friday, January 22, 2010

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും ഗുരു പൂജയും ദൃശ്യങ്ങളിലൂടെ


ഒത്തുചേരല്‍... ഓര്‍മ്മകള്‍...
ഒത്തുചേരല്‍... ഓര്‍മ്മകള്‍...

ഒത്തുചേരല്‍... ഓര്‍മ്മകള്‍...

ഒത്തുചേരല്‍... ഓര്‍മ്മകള്‍...

ഒത്തുചേരല്‍... ഓര്‍മ്മകള്‍...

ഒത്തുചേരല്‍... ഓര്‍മ്മകള്‍...

ഒത്തുചേരല്‍... ഓര്‍മ്മകള്‍...

ഒത്തുചേരല്‍... ഓര്‍മ്മകള്‍...
സദസ്സ്‌

പ്രാര്‍ത്ഥന

അബ്ദുള്‍ ബഷീറിണ്റ്റെ സ്വാഗതം

ഡോ.സി. കെ. രവിയുടെ
ദ്ധ്യക്ഷപ്രസംഗം

ഉദ്ഘാടനം
അഡ്വ. തോമസ്‌ ഊണ്ണിയാടന്‍ എം. എല്‍. എ.

മുഖ്യാതിഥി വിദ്യാധരന്‍ മാസ്റ്റര്‍
മുനിസിപ്പല്‍ ചെയര്‍മാന്‍
എം. പി. ജാക്സണ്‍

ശ്രീ ജോഷി ഗുരുവിനെ
പൊന്നാട അണിയിക്കുന്നു
ശ്രീ സമദ്‌ ഗുരുവിനെ
പൊന്നാട അണിയിക്കുന്നു

കെ. കെ. ബാബു

പി. ശിവദാസ്‌ മാസ്റ്റര്‍
ടി. സി. ബലകൃഷ്ണന്‍ മാസ്റ്ററുടെ
മറുപടി പ്രസംഗം

എം. ആര്‍. ദീപക്കിണ്റ്റെ നന്ദിപ്രസംഗം

ആതിരാ പട്ടേലിണ്റ്റെ നാടോടി നൃത്തം
കൂടുതല്‍
ദൃശ്യവിഭവങ്ങള്‍ക്കായി
കാത്തിരിക്കുക

















Wednesday, January 20, 2010

പഠനം


കഥ
അലന്‍ വിത്സന്‍ പി.

രിക്കല്‍ ഒരു ഗുരു ശിഷ്യന്‍മാരെ ഭക്ഷണം കഴിക്കാന്‍ പഠിപ്പിക്കുകയായിരുന്നു. അവനായിരുന്നു ഏറ്റവും മികച്ച ശിഷ്യന്‍. അവന്‍ വളരെ ശ്രദ്ധയോടുകൂടി അരിയിലെ കല്ലുകള്‍ കളഞ്ഞു. അരി വേവിച്ചു ചോറാക്കി. പാത്രം കഴുകി. പാത്രത്തില്‍ ചോറും കറികളും എടുത്തു. ചോറുരുട്ടി ഉരുള വായിലേക്കിടാനാഞ്ഞു.

പെട്ടെന്ന്‌ ഗുരു പറഞ്ഞു: ഉരുള തനി ഗോളമാകണം. ആരം എല്ലായിടത്തും തുല്യമാകണം.

വന്‍ ഉരുളയെടുത്ത്‌ അളന്നുനോക്കി. ആരം ശരിയായിട്ടില്ല. അവന്‍ ഉരുള ഉരുട്ടല്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. കാലം കടന്നു പോയി. മറ്റു ശിഷ്യന്‍മാര്‍ ഗുരുകുലം വെടിഞ്ഞു. അവന്‍ വീണ്ടും ചോറുരുള ഉരുട്ടി നോക്കി. ശരിയാകുന്നില്ല. അങ്ങനെ ചൊറുരുള ഉരുട്ടി, ഉരുട്ടി ആരം ഒരിക്കലും ശരിയാകാതെ പട്ടിണി കിടന്നവന്‍ മരിച്ചു.


++++++++++++++++++++++++++++++++++++++++++++++++++++++++


അലന്‍ വിത്സന്‍ പി.


XIIA - S. N. H. S. S.

CAT

CAT
Athira patel




COME ON COME ON CAT
LET US RUN
COME ON COME ON CAT
LET US JUMP
COME ON COME ON CAT
LET US DANCE
COME ON COME ON CAT
LET US PLAY

പിന്നിട്ട വഴികള്‍

കവിത
പി. ആര്‍. രജിത

നടക്കാനിനിയുമേറെയുണ്ട്‌ -
താങ്ങുവാന്‍ കാതങ്ങളിപ്പഴും ബാക്കിയാണ്‌ -
പക്ഷെ വയ്യ ! പിന്നിട്ട നാളുകള്‍, ദുരന്തങ്ങള്‍
ഈ വഴിയില്‍ ഇനിയുമെത്രയെത്ര കാഴ്ചകള്‍ ?

പാതിവഴിയിലേറെയും കണ്ണടച്ചും
പിന്നെയെന്‍ നാവിനെ കെട്ടിയിട്ടും
തലയും കാലും മൂടുന്ന നീളന്‍ കുപ്പായത്തിണ്റ്റെ
ഉള്ളറകളിലഭയമന്വേഷിച്ചു ഞാന്‍!
എനിക്കു മുകളില്‍ റാഞ്ചിപ്പറക്കുന്ന
കഴുകന്‍ കണ്ണുകള്‍ പലതും കണ്ടില്ലെന്നു വച്ചു!
പ്രലോഭനങ്ങള്‍ക്കും ആഭാസശരങ്ങള്‍ക്കും മുന്നില്‍
ഇവിടെയെനിക്കായുധങ്ങളില്ലയിരുന്നു;
ഉണ്ടായിരുന്നെങ്കില്‍ കൂടി അവയെനിക്കന്യമായിരുന്നു.

ഈ നഗരത്തിണ്റ്റെ തിരക്കുള്ള വീഥികളില്‍
ഇരുട്ടുമൂടിയ കെട്ടിടത്തിണ്റ്റെ ഇടനാഴിയില്‍
എവിടെയോ അമര്‍ത്തിയ തേങ്ങലുകളും
അവയ്ക്കുമുകളില്‍ നിയമത്തിണ്റ്റെ അട്ടഹാസവും
ഇവിടെ....................
ചുണ്ടില്‍ ചായവും കണ്ണില്‍ പുഞ്ചിരിയുമായി
പകലുകളവസാനിക്കുന്നു; വീണ്ടും രാത്രി -
പേടിപ്പെടുത്തുന്ന നിലാവെളിച്ചത്തിന്‍
കീറിയ ഉടുപുടവകള്‍ എണ്റ്റെ നാടിനെ മലിനമാക്കുന്നു.

വയ്യ!.... ഇനിയുമിവിടെയിങ്ങനെ
നിര്‍ജ്ജീവമായൊരു മാംസപിണ്ഡമായി-
കണ്ടിട്ടും കാണാതെ, കേട്ടിട്ടും കേള്‍ക്കാതെ-
ഒച്ചിനെപ്പോലെയെണ്റ്റെ പുറന്തോടിനുള്ളിലേ-
ക്കുള്‍ വലിഞ്ഞ്‌, തന്നെ താന്‍ ശപിച്ചും
വെന്തുരുകിയും, വീണ്ടുമീ യാത്ര തുടരുവാന്‍!

ഇവിടെ ഞാനശക്‌തയാകുന്നു;
എണ്റ്റെ സര്‍വ്വ നാഡികള്‍ക്കും തളര്‍ച്ച ബാധിക്കുന്നു ....
ഈ പാതി വഴിയില്‍, എന്തു വേണമെന്നറിയാതെ
ഇവിടെ ഞാന്‍ നിറുത്തട്ടെ !!
* * * *
കവിത
പി. ആര്‍. രജിത
ടി. ടി. സി.
2006 - 2008 ബാച്ച്‌ വിദ്യാര്‍ത്ഥിനി.
ഇപ്പോള്‍ ബിരുദപഠനം തുടരുന്നു.

വിദ്യാലയ സ്വപ്നങ്ങള്‍

ലേഖനം



പി. കെ. ഭരതന്‍ മാസ്റ്റര്‍

ഇരിങ്ങാലക്കുടയിലെ ഏറ്റവും നല്ല സ്കൂള്‍ ക്യാമ്പസ്‌ . കേരളത്തിനൊരു മാതൃകാ ക്യാമ്പസ്‌ . ഭൌതിക സാഹചര്യം കൊണ്ടും ഗുണപരമായും സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്ന ഇടം . മാവും പ്ളാവും വിവിധ മരങ്ങളും തരുന്ന ദൃശ്യചാരുതകള്‍, മരത്തണലില്‍ വിളയുന്ന വാങ്മയമാധുര്യം, നിത്യചൈതന്യ സ്മരണകള്‍ , സംവാദങ്ങള്‍, സെമിനാറുകള്‍, സാഹിത്യസദസ്സുകള്‍, സര്‍ഗ്ഗാത്മകതയുടെ ആത്മഭാഷണങ്ങള്‍, കഥ പറഞ്ഞു തരുന്ന വൃക്ഷത്തണലുകള്‍, സാമൂഹിക നന്‍മകള്‍ വിഭാവനം ചെയ്യുന്ന മനസ്കരുടെ ശാന്തിയിടങ്ങള്‍. വിശാലമായ അങ്കണവും കേളീനിലങ്ങളും കൈവട്ടയ്ക്കുള്ളിലെ അക്ഷയമായ അക്ഷരപ്രഭ ചൊരിയുന്ന ലൈബ്രറി കോംപ്ളക്സ്‌.
പുസ്തക ഗന്ധം തേടുന്ന പൂച്ചെടികള്‍ , രോമാഞ്ചമായി നില്‍ക്കുന്ന പൂമൊട്ടുകള്‍, സൌഹാര്‍ദ്ദത്തിണ്റ്റെയും സേവനത്തിണ്റ്റെയും ചൂടേറ്റു വിരിയുന്ന പൂക്കള്‍, സുഗന്ധം പരത്തുന്ന പൂന്തോട്ടം.
മതമൈത്രിയുടെ ഗാഥകളോതാനൊരിടം. മനുഷ്യ നന്‍മകള്‍ സഹിഷ്ണുതകൊണ്ടും സാമൂഹികാവബോധം കൊണ്ടും മാതൃകാസ്ഥാനമായതിണ്റ്റെ അടയാളവാക്യങ്ങള്‍.
ചരിത്രവും സന്ദേശവും സമന്വയിപ്പിച്ച്‌ സമത്വബോധവും യുക്‌തിചിന്തയും ആസ്‌തിക്യഭാവവും കൊണ്ട്‌ ഔന്നിത്യങ്ങളിലേക്ക്‌ മനുഷ്യ ഭാവനയെ നയിക്കുന്ന മൈത്രീസ്‌തൂപം. സ്വാതന്ത്യ്രത്തിണ്റ്റെയും സ്വാശ്രയബോധത്തിണ്റ്റെയും അനശ്വരമന്ത്രങ്ങള്‍ അലയടിക്കുന്ന ഇതുപോലൊരിടം ഭൂമിയിലെവിടെയാണ്‌?
വിദ്യാലയത്തില്‍ നിന്ന്‌ പുസ്‌തകാലയത്തിലേക്കും പുസ്‌തകാലയത്തില്‍ നിന്ന്‌ വിദ്യാലയത്തിലേക്കുമുള്ള സഞ്ചാരവും, ദൂരവുമാണ്‌ വളര്‍ച്ചയുടെ മാപിനിയാകുന്നത്‌. ഇവിടെ ഈ ലക്ഷ്യങ്ങള്‍ സാര്‍ത്ഥകമാകുമ്പോഴേ ഈ ആശയം സാഫല്യം നേടുകയുള്ളൂ. അനുഭവിക്കാനും അനുഭവിപ്പിക്കാനുമുള്ള വൈഭവമാണ്‌ നാം ആര്‍ജ്ജിക്കേണ്ടത്‌.
കഥയാണോ കാര്യമാണോ എന്ന തിരിച്ചറിവുണ്ടാകുമ്പോഴാണ്‌ നാം ഒരു സ്ഥാപനത്തിണ്റ്റെ ഭാഗമായി മാറുന്നത്‌. കാലമാണ്‌ ഈ ജ്ഞാനമുണ്ടാക്കുന്ന കാവല്‍ക്കാരന്‍. ഈ ജ്ഞാനത്തെ വിജ്ഞാനമാക്കുന്നവര്‍ നാം തന്നെയാണല്ലൊ. സൌഭാഗ്യങ്ങള്‍ തിരിച്ചറിയുവാനും നമ്മുടെ ജീവിതത്തിണ്റ്റെ ഭാഗമാക്കാനും നമുക്ക്‌ കഴിയണം .
സരസ്വതീക്ഷേത്രത്തിണ്റ്റെ തിരുമുറ്റത്തെത്തുമ്പോഴൊക്കെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന വ്യക്‌തിത്വങ്ങള്‍ അവരുടെ ജീവിതം കൊണ്ടാണ്‌ കഥകളെഴുതിയത്‌. കാര്യം മാത്രമുള്ള കഥകള്‍. ഇവിടം സമന്വയത്തിണ്റ്റെയും സന്തോഷത്തിണ്റ്റെയും പൂന്തോട്ടമാകട്ടെ. . . . .

നല്ല പൌരന്‍മാരും നല്ല മനുഷ്യരുമുണ്ടാകട്ടെ !

സന്ദേശം

ഡോ. സി. കെ. രവി
ചെയര്‍മാന്‍,
എസ്‌. എന്‍. ചന്ദ്രിക എഡുക്കേഷണല്‍ ട്രസ്റ്റ്‌

ലോകാദരണീയനായിരുന്ന ശ്രീ ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെ അഭിപ്രായത്തില്‍ വിദ്യാഭ്യാസത്തിണ്റ്റെ ലക്ഷ്യം കുട്ടികള്‍ക്ക്‌ അറിവുണ്ടാക്കുകയെന്നതിനോടൊപ്പം അവരുടെ മനസ്സിണ്റ്റെ സമഗ്രമായ വളര്‍ച്ചയും കൂടിയാണ്‌. ഈ ലക്ഷ്യപ്രാപ്തി ഉണ്ടായാല്‍ മാത്രമേ സമൂഹത്തിനോടൂം വീടിനോടും അവനവനോടുതന്നെയും പ്രതിബദ്ധതയുള്ള നല്ല പൌരന്‍മാരും, നല്ല മനുഷ്യരും ഉണ്ടാവുകയുള്ളു. അറിവുണ്ടാക്കാന്‍ ഏകസാധനയോടെ എങ്ങനെ പഠിക്കുന്നുവോ, അതുപോലെത്തന്നെ സാഹിത്യമുള്‍പ്പെടെയുള്ള കലകളിലും, മറ്റു പാഠ്യേതര വിഷയങ്ങളിലും പ്രാവീണ്യം സമ്പാദിക്കുവാനുള്ള ശ്രമം വേണം. സര്‍ഗ്ഗാത്മക പ്രവൃത്തികള്‍ ജീവിതത്തിണ്റ്റെ ഭാഗമാകണം. അല്ലാതെ താത്കാലികമായ ഒരാവേശത്തിണ്റ്റെ പ്രകടനമായി അവസാനിക്കരുത്‌ അവ. എല്ലാവര്‍ക്കും എല്ലാകാര്യത്തിലും പ്രാവീണ്യരാകുവാന്‍ സാദ്ധ്യമായി എന്നുവരില്ല. പക്ഷേ, തിരഞ്ഞെടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയിലേക്കെത്താനുള്ള പരാജയബോധമില്ലാത്ത നിരന്തരമായ ശ്രമമാണ്‌ പ്രധാനം. ആ ശ്രമം - സാധന - തന്നെ നിങ്ങളെ ഉന്നതങ്ങളിലേക്ക്‌ കൊണ്ടുപോകും . അക്ഷീണമായ ആ ശ്രമത്തിലും ജീവിതത്തില്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന എല്ലാ തുറകളിലും വിജയവും , സന്തോഷവും ഉണ്ടാകുമാറാകട്ടെ . അറിവും അന്‍പും ദയയും സമൂഹത്തില്‍ പരത്തുന്ന മാര്‍ഗ്ഗദീപങ്ങളാകാന്‍ നിങ്ങളോരോരുത്തരേയും ശ്രീനാരായണ ഗുരു അനുഗ്രഹിക്കട്ടെ.

കളിമണ്ണില്‍ മെനയുന്ന ജീവിതം



ലേഖനം
സനോജ്‌ എം. ആര്‍.
തൃശ്ശൂര്‍ ജില്ലയിലെ കൊടകരയില്‍ പ്രസിദ്ധമായ പൂനിലാര്‍ക്കാവ്‌ ക്ഷേത്രം. ക്ഷേത്രത്തിന്‌ വലതു വശത്തേക്കുള്ള ചെരു വഴിയിലൂടെ കുറച്ചു ദൂരം പോയാല്‍ പണ്ടെന്നോ കേരളത്തില്‍ കുടിയേറിപ്പാര്‍ത്ത ആദി ആന്ധ്രാക്കാരുടെ, കുംഭാരന്‍മാരുടെ വാസസ്ഥലമായി. അവിടെ എണ്‍പതിലേറെ കുംഭാരകുടുംബങ്ങള്‍ താമസിക്കുന്നുണ്ട്‌. അവരുടെ കുലദൈവമായ മാരിയമ്മയുടെ കോവിലും അടുത്തു കാണാം.

നാടോടി ജനത ഇവിടെ എത്തി താമസം തുടങ്ങിയിട്ട്‌ എത്രകാലമായെന്ന്‌ അവര്‍ക്കു തന്നെ അറിയില്ല. അവരുടെ വാസസ്ഥലങ്ങള്‍ ആന്ധ്രയില്‍ നിന്ന്‌ കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും വ്യാപിച്ചിട്ടുണ്ട്‌. രാജഭരണകാലത്ത്‌ മണ്‍പാത്രങ്ങള്‍ നിര്‍മ്മിക്കാന്‍ കേരളത്തിലേക്ക്‌ കൊണ്ടുവന്നതാണിവരെ. അന്ന്‌ കൂലിയില്ല. പലപ്പോഴും ഭക്ഷണം മാത്രമാണ്‌ കൂലി. ഗ്രാമജീവിതത്തില്‍ ഓരോ ചെറിയ പ്രദേശത്തേയും തറകള്‍ എന്ന്‌ വിശേഷിപ്പിച്ചിരുന്നു. മാഞ്ചേരി, പെണങ്ങന്നൂര്‍ക്കാവ്‌ പേരാമംഗലം, വെങ്ങിണിശ്ശേരി എന്നിങ്ങനെ നാലുതറകളിലായാണ്‌ ആദ്യകാലത്ത്‌ ഇവര്‍ താമസിച്ചിരുന്നത്‌. ഇന്ന്‌ ഈ കുടുംബങ്ങളില്‍ ഭൂരിഭാഗവും അവരുടെ കുലത്തൊഴില്‍ ചെയ്യാന്‍ നിവൃത്തിയില്ലാത്തവരായിരിക്കുന്നു. ആറോളം കുടുംബങ്ങള്‍ മാത്രമാണ്‌ ഇന്നിവിടെ മണ്‍പാത്ര നിര്‍മ്മാണത്തില്‍ തുടരുന്നുള്ളു.

കാലത്തിണ്റ്റെ മാറ്റങ്ങള്‍ അവ്രുടെ തൊഴിലില്‍ കരിനിഴല്‍ വീഴ്ത്തി. മണ്ണ്‌ കിട്ടാനില്ല. പാത്രനിര്‍മ്മാണത്തിന്‌ വേണ്ട വിറക്‌, വൈക്കോല്‍ എല്ലാത്തിനും തീവിലയായി. സ്റ്റീല്‍ പാത്രങ്ങളും അലുമിനിയം പാത്രങ്ങളും അടക്കിവാഴുന്ന വിപണിയില്‍ മണ്‍പാത്രങ്ങള്‍ കാഴ്ചവസ്ഥുക്കളാവാന്‍ തുടങ്ങിയിട്ട്‌ നാളുകളേറെയായി.കുംഭ മാസത്തില്‍ നടത്തേണ്ട മാരിയമ്മയുടെ ഉത്സവം പോലും മുടങ്ങുന്ന അവ്സ്ഥയാണിന്നവര്‍ക്ക്‌ . ദേവി തണ്റ്റെ പ്രജകളോട്‌ പ്രസാദിക്കാതായിരിക്കുന്നു. പുരുഷന്‍മാര്‍ തങ്ങളുടെ കുലത്തൊഴില്‍ ഉപേക്ഷിച്ച്‌ കാവടിയാട്ടത്തിനും കൂലിപ്പണിക്കും പോയിത്തുടങ്ങി, സ്‌ത്രീകളാകട്ടെ വീട്ടുവേലയ്‌ക്കും. ( തുടരും )
എസ്‌. എന്‍. ടി. ടി. ഐ. ലെ
മുന്‍ അദ്ധ്യാപകനാണ്‌
ശ്രീ സനോജ്‌ എം. ആര്‍.
ഇപ്പോള്‍ ഗവര്‍മെണ്റ്റ്‌ സര്‍വ്വീസില്‍
അദ്ധ്യാപകനായി തുടരുന്നു.
സാഹിത്യ, സാമൂഹിക, സാംസ്കാരിക മേഖലകളില്‍
പ്രവര്‍ത്തിക്കുന്നു.